ചില കാര്യങ്ങള്‍ ഇങ്ങനെയാണ്. അടികൊണ്ടാലും തൊഴി കൊണ്ടാലും പല്ലു പോയാല്‍ മതി എന്ന ചൊല്ലുപോലെ. പി ജെ ജോസഫ് എന്തായാലും മന്ത്രിസഭയ്ക്ക് പുറത്തായി. സ്വയം പുറത്തായതാണോ അതോ പുറത്താക്കിയതാണോ എന്ന കാര്യത്തിലാണ് ഇപ്പോല്‍ തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. തര്‍ക്കത്തിന് എന്തെങ്കിലും ഒരു വിഷയം കേരളീയര്‍ക്ക് എന്നും വേണമല്ലോ. ഇന്ന് ഇതിരിക്കട്ടെ.
താന്‍ രാജിക്കത്ത് നേരത്തേ തന്നെ മുഖ്യമന്ത്രിക്ക് ദൂതന്‍ മുഖേന എത്തിച്ചിരുന്നെന്നും അത് മുഖ്യമന്ത്രിക്ക് ലഭിച്ചതായി ഉറപ്പുവരുത്തിയിട്ടുണ്ടെന്നുമാണ് ജോസഫും ജോസഫിന്‍റെ ശിങ്കിടികളും ആണയിടുന്നത്. “ഏതു കത്ത്, ആരയച്ചു?” എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിശ്വാസവഞ്ചന കാട്ടിയ ജോസഫ് സാറിനെ പുറത്താക്കുകയാനെന്നും വി എസ് പ്രഖ്യാപിച്ചു.
ജോസഫിന് കാര്യമൊന്നും മനസിലായിട്ടില്ല. രാജിവച്ചവനെ പിന്നീട് എന്തിന് പുറത്താക്കണം? ഇതാണ് ജോസഫിന്‍റെ ചോദ്യം. ജോസഫിന് മാത്രമല്ല, കേരള കോണ്‍ഗ്രസില്‍ ആര്‍ക്കും തന്നെ ഇക്കാര്യം പിടികിട്ടിയിട്ടില്ല. പിടികിട്ടുകയുമില്ല. കാരണം ഇത് സി പി എമ്മിന്‍റെ തീരുമാനമാണ്. പിണറായിയുടെയും വി എസിന്‍റെയും തീരുമാനമാണ്.
സ്വയം പാര്‍ട്ടി വിടുന്നവരെ പിന്നീട് ചവിട്ടിപ്പുറത്താക്കുന്നതാണല്ലോ സി പി എമ്മിന്‍റെ രീതി. അബ്ദുള്ളക്കുട്ടി പുറത്തു പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ആരെയും അങ്ങനെ സ്വയം ഞെളിയാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയെക്കുറിച്ച് ജോസഫേ, നിങ്ങള്‍ക്കൊന്നും അറിയില്ല. കാരണം ഇതൊരു പ്രത്യേക പാര്‍ട്ടിയാണ്.
രാജിവയ്ക്കുന്നവരെ പടിയടച്ച് പിണ്ഡം വച്ച് അതിന്‍റെ സദ്യ ഏവര്‍ക്കും വിളമ്പുന്ന പാര്‍ട്ടിയും അത് നേതൃത്വം നല്‍കുന്ന മുന്നണിയും. ആ സദ്യയാണ് ഇപ്പോള്‍ പി സി തോമസിനും കൂട്ടര്‍ക്കും നല്‍കിയിരിക്കുന്നത്. ഇനി ആര്‍ക്കെങ്കിലും രാജിവയ്ക്കണോ? ആര്‍ എസ് പിയുടെ മന്ത്രിക്കോ മറ്റോ രാജിവയ്ക്കാന്‍ തോന്നുന്നുണ്ടോ?(കൊന്നാലും അങ്ങനെ ഒരു തീരുമാനം ആ പാവത്തുങ്ങളില്‍ നിന്ന് ഉണ്ടാകില്ല, എന്നാലും). അങ്ങനെയെങ്കില്‍ പറഞ്ഞോളൂ. പുറത്താക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് സഖാക്കന്‍മാര്‍. ജോസഫ് വിഭാഗത്തിന് മനസിലാകാത്ത ‘പുറത്തായവനെ പുറത്താക്കല്‍’ ക്രിയ ആര്‍ എസ് പിക്കു മനസിലാകും. കാരണം അവരും പേരിലെങ്കിലും ഒരു വിപ്ലവപ്പാര്‍ട്ടിയാണല്ലോ.
Saturday, May 1, 2010
Thursday, April 1, 2010
അങ്ങനെ സ്മാര്‍ട്ട് സിറ്റിയും ഊ.... ഊഞാലാ.....
വന്‍കിട വികസനപദ്ധതികള്‍ കൊച്ചുകേരളത്തിന് സ്വപ്നം കാണാറായിട്ടില്ലെന്നും അഥവാ വല്ലപ്പോഴും കാണുന്ന പകല്‍കിനാവുകള്‍ മുളയിലേ നുള്ളാന്‍ ശീലിക്കണമെന്നും ഒരിക്കല്‍ കൂടി മലയാളികളെ ഓര്‍മ്മപ്പെടുത്തുകയാണ് സ്മാര്‍ട്ട് സിറ്റി. കൊച്ചിയിലുയരാന്‍ പോകുന്ന ഐടി സൌധത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരു തൊഴിലും, സ്വന്തം നാടിന്‍റെ വികസനവും സ്വപ്നം കണ്ടിരുന്നവര്‍ക്ക് ഇനി ആ കിനാവുകള്‍ ഒരു പേക്കിനാവായി കരുതി ഉപേക്ഷിക്കാം. നിയമസഭയില്‍ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ ഏറ്റവും ഒടുവിലത്തെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു തവണ കൂടി അധികാരത്തിലെത്തിയാല്‍ ഒന്നല്ല ‘രണ്ട്‘ സ്മാര്‍ട്ട് സിറ്റി നല്‍കുമെന്ന് പറഞ്ഞ് ചെന്നിത്തലയെ പോലെ ബഡായി പൊട്ടിക്കാന്‍ നില്‍ക്കാഞ്ഞതിന് വിഎസിന് ആദ്യമേ നന്ദി പറയാം.
ഓപ്പറേഷന്‍ വിജയിച്ചിട്ടും രോഗി മരിച്ച അവസ്ഥയാണിന്ന് സ്മാര്‍ട്ട് സിറ്റിയുടേതെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന് വേണ്ടി വിഷയം അവതരിപ്പിച്ച കെ ബാബു എംഎല്‍എയുടെ ഉപമ. മാറുന്ന കാലത്തിനൊപ്പം നമ്മുടെ സംസ്ഥാനവും മുന്നോട്ടു കുതിക്കുന്നതിന്‍റെ ഏറ്റവും നല്ല അടയാളമായിട്ടാണ് സ്മാര്‍ട്ട് സിറ്റി ആരംഭിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദിനെയും ബംഗലൂരുവിനെയും കടത്തിവെട്ടുന്ന ഒരു ഐടി നഗരമായി കൊച്ചി മാറിയേനെ. അതുവഴി മാത്രം നമ്മുടെ സംസ്ഥാനത്തേക്ക് കോടികളുടെ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ചുവടുപിടിച്ച് മറ്റ് വ്യവസായ മേഖലയിലെ വന്‍കിട കമ്പനികളും കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരുമായിരുന്നു. പക്ഷെ ഇതൊക്കെ മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിപ്പിച്ച് വിഎസ് സര്‍ക്കാര്‍ പദ്ധതി പൂട്ടിക്കെട്ടാന്‍ ഒരുങ്ങുകയാണ്.
ഒരുപക്ഷെ ഒന്നരവര്‍ഷത്തേക്ക് മാത്രം കഷ്ടിച്ച് ആയുസവശേഷിക്കുന്ന തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഇനിയൊന്നും നടക്കില്ലെന്ന തിരിച്ചറിവായിരിക്കും വിഎസിനെയും ഇടതുമുന്നണിയെയും ഇക്കാര്യത്തില്‍ മെല്ലെപ്പോക്കുനയം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്മാര്‍ട്ട് സിറ്റി ആരംഭിച്ചപ്പോള്‍ വിഎസ് സര്‍ക്കാരിന്‍റെ ചരിത്രത്തിലെ പൊന്‍തൂവലാകുമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരും മാധ്യമങ്ങളും വാഴ്ത്തിയത്. എന്നാല്‍ ആ പൊന്‍തൂവല്‍ കരിഞ്ഞുണങ്ങി ഇന്ന് വിഎസ് സര്‍ക്കാരിന് ഏറ്റവും വലിയ നാണക്കേടായി മാറുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷിയാകുന്നത്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരവും രാഷ്ട്രീയ നേതാക്കന്‍മാരെ കാക്ക തോണ്ടിയാല്‍ പോലും ഹര്‍ത്താലുകളും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ വ്യവസായ നിക്ഷേപകര്‍ ഇന്നും ധൈര്യപൂര്‍വ്വം കാലുകുത്താന്‍ മടിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ മറ്റൊരു ശക്തിപരീക്ഷണ വേദിയായ ട്രേഡ് യൂണിയനുകളും വ്യവസായനിക്ഷേപകരെ പേടിപ്പിക്കുന്ന കാര്യത്തില്‍ നിസ്തുലമായ സംഭാവനയാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലായിരുന്നു സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തിന്‍റെ പിറവി. സ്വപ്ന പദ്ധതിയെന്ന് ആദ്യം മുതല്‍ വിശേഷിപ്പിക്കപ്പെട്ട ഇതിന്‍റെ വരവോടെ വന്‍കിട വ്യവസായങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്ക് ഒരു പരിഹാരമാകുമെന്നായിരുന്നു നമ്മുടെ കണക്കുകൂട്ടല്‍. സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടീല്‍ നടത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ നേട്ടം പല അവസരങ്ങളിലും ആഘോഷിക്കുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ വ്യവസ്ഥകളില്‍ സംസ്ഥാനത്തിന് ദോഷകരമായതെല്ലാം ഒഴിവാക്കിയാണ് എല്‍ഡിഎഫ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് പറഞ്ഞ് വിഎസ് സംസ്ഥാനത്തോടുള്ള ഇടതന്‍മാരുടെ പ്രതിബദ്ധത തറക്കല്ലിടീല്‍ വേളയില്‍ തുറന്നുപ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രതിബദ്ധത, പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും പ്രകടമാക്കാന്‍ വിഎസ് സര്‍ക്കാരിനായില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രണ്ട് സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കുമെന്ന് പറയുന്ന ചെന്നിത്തലയെയും കൂട്ടരെയും എങ്ങനെ വിശ്വസിക്കും. കാരണം ഇന്ന് പൂരമാണെങ്കില്‍ നാളെ പൊടിപൂരമെന്ന അവസ്ഥയിലായിരിക്കും യുഡിഎഫ് അധികാരത്തിലെത്തിയാല്‍. തമ്മിലടിക്ക് തന്നെ സമയം തികയാതിരിക്കുന്ന കോണ്‍ഗ്രസുകാര്‍ എങ്ങനെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കും?
എന്തുകൊണ്ടാണ് നമ്മുടെ കേരളത്തില്‍ മാത്രം ഈ അവസ്ഥ. കര്‍ണ്ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ വ്യവസായ മേഖലയിലെ അവസരങ്ങള്‍ മുതലെടുത്ത് നേട്ടം കൊയ്യുമ്പോള്‍ അതുകണ്ട് വെള്ളമിറക്കാന്‍ മാത്രമാണോ എന്നും മലയാളിയുടെ വിധി?. വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ വികസന പദ്ധതികളുടെ കാര്യത്തില്‍ മാത്രം എന്തേ ഇത്തരം ചീഞ്ഞ സമീപനം രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നു?. പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ കമ്പിവേലി കെട്ടിത്തിരിക്കുക പോലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ചെയ്യാന്‍ കഴിഞ്ഞതെന്ന് പറയുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്‍റെ കാര്യക്ഷമതയും ജനങ്ങളോടും നാടിന്‍റെ വികസനത്തോടുമുള്ള പ്രതിബദ്ധതയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
ഓപ്പറേഷന്‍ വിജയിച്ചിട്ടും രോഗി മരിച്ച അവസ്ഥയാണിന്ന് സ്മാര്‍ട്ട് സിറ്റിയുടേതെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന് വേണ്ടി വിഷയം അവതരിപ്പിച്ച കെ ബാബു എംഎല്‍എയുടെ ഉപമ. മാറുന്ന കാലത്തിനൊപ്പം നമ്മുടെ സംസ്ഥാനവും മുന്നോട്ടു കുതിക്കുന്നതിന്‍റെ ഏറ്റവും നല്ല അടയാളമായിട്ടാണ് സ്മാര്‍ട്ട് സിറ്റി ആരംഭിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹൈദരാബാദിനെയും ബംഗലൂരുവിനെയും കടത്തിവെട്ടുന്ന ഒരു ഐടി നഗരമായി കൊച്ചി മാറിയേനെ. അതുവഴി മാത്രം നമ്മുടെ സംസ്ഥാനത്തേക്ക് കോടികളുടെ നിക്ഷേപവും ആകര്‍ഷിക്കാന്‍ കഴിയുമായിരുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ചുവടുപിടിച്ച് മറ്റ് വ്യവസായ മേഖലയിലെ വന്‍കിട കമ്പനികളും കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരുമായിരുന്നു. പക്ഷെ ഇതൊക്കെ മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിപ്പിച്ച് വിഎസ് സര്‍ക്കാര്‍ പദ്ധതി പൂട്ടിക്കെട്ടാന്‍ ഒരുങ്ങുകയാണ്.
ഒരുപക്ഷെ ഒന്നരവര്‍ഷത്തേക്ക് മാത്രം കഷ്ടിച്ച് ആയുസവശേഷിക്കുന്ന തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ഇനിയൊന്നും നടക്കില്ലെന്ന തിരിച്ചറിവായിരിക്കും വിഎസിനെയും ഇടതുമുന്നണിയെയും ഇക്കാര്യത്തില്‍ മെല്ലെപ്പോക്കുനയം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്മാര്‍ട്ട് സിറ്റി ആരംഭിച്ചപ്പോള്‍ വിഎസ് സര്‍ക്കാരിന്‍റെ ചരിത്രത്തിലെ പൊന്‍തൂവലാകുമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരും മാധ്യമങ്ങളും വാഴ്ത്തിയത്. എന്നാല്‍ ആ പൊന്‍തൂവല്‍ കരിഞ്ഞുണങ്ങി ഇന്ന് വിഎസ് സര്‍ക്കാരിന് ഏറ്റവും വലിയ നാണക്കേടായി മാറുന്ന കാഴ്ചയ്ക്കാണ് സംസ്ഥാനം സാക്ഷിയാകുന്നത്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരവും രാഷ്ട്രീയ നേതാക്കന്‍മാരെ കാക്ക തോണ്ടിയാല്‍ പോലും ഹര്‍ത്താലുകളും അരങ്ങേറുന്ന നമ്മുടെ നാട്ടില്‍ വ്യവസായ നിക്ഷേപകര്‍ ഇന്നും ധൈര്യപൂര്‍വ്വം കാലുകുത്താന്‍ മടിക്കുകയാണ്. രാഷ്ട്രീയപാര്‍ട്ടികളുടെ മറ്റൊരു ശക്തിപരീക്ഷണ വേദിയായ ട്രേഡ് യൂണിയനുകളും വ്യവസായനിക്ഷേപകരെ പേടിപ്പിക്കുന്ന കാര്യത്തില്‍ നിസ്തുലമായ സംഭാവനയാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലായിരുന്നു സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തിന്‍റെ പിറവി. സ്വപ്ന പദ്ധതിയെന്ന് ആദ്യം മുതല്‍ വിശേഷിപ്പിക്കപ്പെട്ട ഇതിന്‍റെ വരവോടെ വന്‍കിട വ്യവസായങ്ങളുടെ ദാരിദ്ര്യാവസ്ഥയ്ക്ക് ഒരു പരിഹാരമാകുമെന്നായിരുന്നു നമ്മുടെ കണക്കുകൂട്ടല്‍. സ്മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടീല്‍ നടത്തിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ നേട്ടം പല അവസരങ്ങളിലും ആഘോഷിക്കുകയും ചെയ്തു.
യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ വ്യവസ്ഥകളില്‍ സംസ്ഥാനത്തിന് ദോഷകരമായതെല്ലാം ഒഴിവാക്കിയാണ് എല്‍ഡിഎഫ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് പറഞ്ഞ് വിഎസ് സംസ്ഥാനത്തോടുള്ള ഇടതന്‍മാരുടെ പ്രതിബദ്ധത തറക്കല്ലിടീല്‍ വേളയില്‍ തുറന്നുപ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍ ഈ പ്രതിബദ്ധത, പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും പ്രകടമാക്കാന്‍ വിഎസ് സര്‍ക്കാരിനായില്ല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ രണ്ട് സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കുമെന്ന് പറയുന്ന ചെന്നിത്തലയെയും കൂട്ടരെയും എങ്ങനെ വിശ്വസിക്കും. കാരണം ഇന്ന് പൂരമാണെങ്കില്‍ നാളെ പൊടിപൂരമെന്ന അവസ്ഥയിലായിരിക്കും യുഡിഎഫ് അധികാരത്തിലെത്തിയാല്‍. തമ്മിലടിക്ക് തന്നെ സമയം തികയാതിരിക്കുന്ന കോണ്‍ഗ്രസുകാര്‍ എങ്ങനെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കും?
എന്തുകൊണ്ടാണ് നമ്മുടെ കേരളത്തില്‍ മാത്രം ഈ അവസ്ഥ. കര്‍ണ്ണാടകയും തമിഴ്നാടും ഉള്‍പ്പെടെയുള്ള നമ്മുടെ അയല്‍സംസ്ഥാനങ്ങള്‍ വ്യവസായ മേഖലയിലെ അവസരങ്ങള്‍ മുതലെടുത്ത് നേട്ടം കൊയ്യുമ്പോള്‍ അതുകണ്ട് വെള്ളമിറക്കാന്‍ മാത്രമാണോ എന്നും മലയാളിയുടെ വിധി?. വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ വികസന പദ്ധതികളുടെ കാര്യത്തില്‍ മാത്രം എന്തേ ഇത്തരം ചീഞ്ഞ സമീപനം രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിക്കുന്നു?. പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ കമ്പിവേലി കെട്ടിത്തിരിക്കുക പോലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ചെയ്യാന്‍ കഴിഞ്ഞതെന്ന് പറയുമ്പോള്‍ നമ്മുടെ സര്‍ക്കാരിന്‍റെ കാര്യക്ഷമതയും ജനങ്ങളോടും നാടിന്‍റെ വികസനത്തോടുമുള്ള പ്രതിബദ്ധതയും അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.
Wednesday, March 31, 2010
വിവാദമാക്കാത്തത് നാണക്കേട്
വളരെ മോശമായിപ്പോയി. മലയാളികളുടെ ഇഷ്ട വിനോദമായ വിവാദത്തിന് മറ്റൊരു വിഷയം കിട്ടിയിട്ടും അതിന് ഡിഫി തിരികൊളുത്തിയിട്ടും ആര്‍ക്കും അത് ആളിക്കത്തിയ്ക്കാനാവാതെ പോയി.
കേന്ദ്ര മന്ത്രി ശശി തരൂരിന്റെ വരുമാനവും ആസ്തിയും അന്വേഷിയ്ക്കണമെന്നായിരുന്നു ഡിഫി ആവശ്യപ്പെട്ടത്. കൊച്ചി ആസ്ഥാനമായുള്ള ഐപിഎല്‍ ക്രിക്കറ്റ് ടീം നേടിയ റോണ്‍ഡിവൂ എന്ന കമ്പനിയുടെ സംഘാടകന്‍ ശശി തരൂരാണെന്ന വാര്‍ത്ത ആയിരുന്നു ഇതിന് കാരണം.
പല ചാനലുകളും ഇത് ഒരു വിവാദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി എങ്കിലും എന്തോ അത് അത്ര ഫലിച്ചില്ല. കൊച്ചി ഐപിഎല്‍ ടീം റോണ്‍ഡിവൂ എന്ന കണ്‍സോര്‍ഷ്യം നേടിയതിന് രണ്ട് ദിവസത്തിന് ശേഷം തരൂര്‍ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. കണ്‍സോര്‍ഷ്യത്തിന് പിന്നില്‍ ചില ക്രിക്കറ്റ് താരങ്ങളും ഉണ്ടെന്നായിരുന്നു അതില്‍ തരൂര്‍ പറഞ്ഞത്. അഭിമുഖത്തിന് ശേഷം വാര്‍ത്തയുടെ അവസാന കുറിപ്പ് പറഞ്ഞ ലേഖകന്‍ ഒരു കാര്യം പറയാന്‍ മറന്നില്ല. "ദിവസവും റോണ്‍ഡിവൂവിനെക്കുറിച്ച് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുകൊണ്ട് തരൂരും കമ്പനിയുമായുള്ള ബന്ധം വിവാദമാവും" എന്നായിരുന്നു അത്.
ഇതുപോലെ പല ചാനലുകളും പത്രങ്ങളും പയറ്റി നോക്കിയെങ്കിലും ഫലം കണ്ടില്ല. എന്തൊരു കഷ്ടം.
എന്തായാലും ഇത് മലയാളിയ്ക്ക് ഉണ്ടാക്കി വച്ചിരിയ്ക്കുന്ന നാണക്കേട് ചില്ലറ ഒന്നുമല്ല. ഇനിയും സമയം വൈകിയിട്ടില്ല. എങ്ങനെ എങ്കിലും ഇതിനെ ഒരു വിവാദമാക്കി മാറ്റൂ. ഇല്ലെങ്കില്‍ എന്തിനെയും വിവാദമാക്കുന്ന നമ്മള്‍ക്ക് ആ നാണക്കേടില്‍ നിന്ന് നമുക്ക് ഒരിയ്ക്കലും ഒഴിയാനാവില്ല....
Monday, January 11, 2010
മനോജും സിപിഎമ്മും പിന്നെ ഞാനും...
ഹയ്യോ!!! ഞാന്‍ ചിരിച്ച് ചിരിച്ച് അമ്മേ.... ഈ സിപിഎമിന്റെ ഒരു കാര്യം മനുഷ്യനെ ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും... കണ്ടില്ലേ.... "ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ആളെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു"
ഇനി എന്തൊക്കെ കാണേണ്ടിവരും എന്റെ കര്‍ത്താവേ.....
ഇനി എന്തൊക്കെ കാണേണ്ടിവരും എന്റെ കര്‍ത്താവേ.....
Tuesday, December 22, 2009
ഉണ്ണിത്താന്റെ "അനാശ്യസ്യം"
ഉണ്ണിത്താന്റെ അറസ്റ്റ് മാധ്യമങ്ങളും ചാനലും ആഘോഷിക്കുകയാണല്ലോ.... അപ്പോ ശശിക്ക് തോന്നിയ ചില കാര്യങ്ങള്‍....
"പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൊല്ലം സ്വദേശിനിക്കൊപ്പമാണ് ഉണ്ണിത്താന്‍ പിടിയിലായത്. മഞ്ചേരി 22ആം മൈലിലുള്ള ഒരു വാടക വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും വീട് വളഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് രാജ്മോഹന്‍ ഉണ്ണിത്താനെ യുവതിക്കൊപ്പം തടഞ്ഞുവച്ചത്. നാട്ടുകാര്‍ ഇവരെ വീട്ടില്‍ത്തന്നെ തടഞ്ഞുവച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു" (വാര്‍ത്ത)
ഈ "അനാശ്യസ്യം" "അനാശ്യസ്യം" എന്ന് വെച്ചാല്‍ എന്താ? തരം കിട്ടിയാല്‍ "അനാശ്യസ്യം" നടത്താത്ത ആരുണ്ട്? നെഞ്ചില്‍ കൈവെച്ച് പറഞ്ഞ് നോക്കിയേ....
രാജ് മോഹനെ നാട്ടുകാര്‍ കൈവെച്ചു, മദ്യപിച്ചിരുന്നു, ഫലം നെഗറ്റീവ് കോപ്പ് മണ്ണാങ്ങട്ട.....
ഇന്ത്യയില്‍ ഒരു പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ "അനാശ്യസ്യം" നടത്താം എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്.... എന്നാല്‍ സദാചാര പോലീസ് കളിക്കുന്ന മലയാളികളാകട്ടെ മനസമാധാനമായി ഒന്ന് "അനാശ്യസ്യം" നടത്താന്‍ പോലും സമ്മതിക്കില്ലാ എന്ന് പറഞ്ഞാല്‍
ഇവനൊക്കെ കെറുവാ തനിക്കോ "അനാശ്യസ്യം" നടത്താന്‍ പറ്റുന്നില്ല അങ്ങനെ ഇവനൊന്നും "അനാശ്യസ്യം" ചെയ്യേണ്ട എന്ന്....
ഉണ്ണിത്താനോ മണ്ണിത്താനോ ആകട്ടെ മുരളിയോ ചുരളിയോ ആകട്ടെ ജയരാജോ പരാജയരാജോ ആകട്ടെ... പ്രായപൂര്‍ത്തിയായിട്ടുണ്ടേല്‍ പരസ്പര സമ്മതമാണേല്‍ "അനാശ്യസ്യം" നടത്താന്‍ ഒരു സദാചാരപ്പോലീസിന്റെയും ശല്യം ഇല്ലാതിരിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം........
"പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ കൊല്ലം സ്വദേശിനിക്കൊപ്പമാണ് ഉണ്ണിത്താന്‍ പിടിയിലായത്. മഞ്ചേരി 22ആം മൈലിലുള്ള ഒരു വാടക വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സി പി എം പ്രവര്‍ത്തകരും നാട്ടുകാരും വീട് വളഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് രാജ്മോഹന്‍ ഉണ്ണിത്താനെ യുവതിക്കൊപ്പം തടഞ്ഞുവച്ചത്. നാട്ടുകാര്‍ ഇവരെ വീട്ടില്‍ത്തന്നെ തടഞ്ഞുവച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ മഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു" (വാര്‍ത്ത)
ഈ "അനാശ്യസ്യം" "അനാശ്യസ്യം" എന്ന് വെച്ചാല്‍ എന്താ? തരം കിട്ടിയാല്‍ "അനാശ്യസ്യം" നടത്താത്ത ആരുണ്ട്? നെഞ്ചില്‍ കൈവെച്ച് പറഞ്ഞ് നോക്കിയേ....
രാജ് മോഹനെ നാട്ടുകാര്‍ കൈവെച്ചു, മദ്യപിച്ചിരുന്നു, ഫലം നെഗറ്റീവ് കോപ്പ് മണ്ണാങ്ങട്ട.....
ഇന്ത്യയില്‍ ഒരു പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും പരസ്പര സമ്മതത്തോടെ "അനാശ്യസ്യം" നടത്താം എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്.... എന്നാല്‍ സദാചാര പോലീസ് കളിക്കുന്ന മലയാളികളാകട്ടെ മനസമാധാനമായി ഒന്ന് "അനാശ്യസ്യം" നടത്താന്‍ പോലും സമ്മതിക്കില്ലാ എന്ന് പറഞ്ഞാല്‍
ഇവനൊക്കെ കെറുവാ തനിക്കോ "അനാശ്യസ്യം" നടത്താന്‍ പറ്റുന്നില്ല അങ്ങനെ ഇവനൊന്നും "അനാശ്യസ്യം" ചെയ്യേണ്ട എന്ന്....
ഉണ്ണിത്താനോ മണ്ണിത്താനോ ആകട്ടെ മുരളിയോ ചുരളിയോ ആകട്ടെ ജയരാജോ പരാജയരാജോ ആകട്ടെ... പ്രായപൂര്‍ത്തിയായിട്ടുണ്ടേല്‍ പരസ്പര സമ്മതമാണേല്‍ "അനാശ്യസ്യം" നടത്താന്‍ ഒരു സദാചാരപ്പോലീസിന്റെയും ശല്യം ഇല്ലാതിരിക്കാന്‍ പുതിയ നിയമം കൊണ്ടുവരണം........
Thursday, December 10, 2009
വിനയ കുനയന്റെ തിരിച്ചറിവുകള്‍...
വിനയനെ അറിയില്ലെ നമ്മുടെ സൂപ്പര്‍സംവിധായകന്‍ വിനയന്‍ വിനയന് ഇപ്പോഴാണ് ദിലീപിനെ മനസിലായത്... ഒരു സിനിമാവാരികയക്ക് അനുവദിച്ച(?) അഭിമുഖത്തിലാണ് വിനയന്‍ വീണ്ടും വിഷം തുപ്പിയിരിക്കുന്നത്..
ദിലീപിന്‍റെ കുഴപ്പം കൊണ്ടാണ് സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡ്’ പൂര്‍ത്തിയാകാന്‍ വൈകിയതെന്ന് വിനയന്‍ പറഞ്ഞു. മോഹന്‍ലാലാകാനാണ് ദിലീപ് ശ്രമിച്ചത്. സംവിധായകന്‍ സിദ്ദിഖും നയന്‍താരയും രാവിലെ ഏഴുമണിക്ക് ബോഡിഗാര്‍ഡിന്‍റെ സെറ്റില്‍ ഹാജരാകുമ്പോള്‍ നായകനായ ദിലീപ് 11 മണിക്കു മാത്രമേ സെറ്റിലെത്തുമായിരുന്നുള്ളൂ. മാക്ടയില്‍ തനിക്കെതിരെ രോഷം കൊണ്ട സിദ്ദിഖിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
“ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന എന്‍റെ ചിത്രത്തില്‍ ആദ്യം നായകനായി ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിനെ മാറ്റി പകരം കലവൂര്‍ രവികുമാറിനെക്കൊണ്ട് എഴുതിക്കണമെന്ന് ദിലീപ് പറഞ്ഞു. തിരക്കഥാകൃത്തിന് ഞാന്‍ വാക്കു കൊടുത്തതാണ്, വേണമെങ്കില്‍ ദിലീപിന് മാറാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് ആ വേഷം ജയസൂര്യ ചെയ്തത്. ഞാനും ദിലീപും തമ്മിലുള്ള ഫൈറ്റ് അന്ന് തുടങ്ങിയതാണ്.”
“ദിലീപിനെ നായകനാക്കി ആറു സിനിമകള്‍ ചെയ്ത സംവിധായകനാണ് ഞാന്‍. കല്യാണ സൌഗന്ധികം മുതല്‍ ദിലീപിലെ കലാകാരനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. താന്‍ ഒരു നല്ല കലാകാരനാണെന്നും പക്ഷേ, മോഹന്‍ലാലാകാന്‍ ശ്രമിക്കരുതെന്നും ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നു. പക്ഷേ മോഹന്‍ലാലാകാനാണ് ദിലീപ് ശ്രമിച്ചത്”. “ദിലീപ് ചെയ്തത് തെറ്റാണെന്ന് ഐഫക് പ്രതിനിധിയായ വിജയന്‍ പലവട്ടം പറഞ്ഞു. എന്നാല്‍ വിജയന്‍ ദിലീപിന്‍റെ വീട്ടില്‍ പോയി തിരികെ വന്നതിന് ശേഷം അഭിപ്രായം മാറ്റി. ദിലീപിനെതിരെ നടപടി വേണ്ട, തുളസീദാസിനെതിരെ മാത്രം മതി എന്ന് വിജയന്‍ പറഞ്ഞപ്പോഴാണ് ഞാനും വിജയനും തമ്മില്‍ തെറ്റിയത്. അന്ന് വിജയന്‍ പറഞ്ഞതുപോലെ ഞാന്‍ കേട്ടിരുന്നെങ്കില്‍ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു. ഉടന്‍ തന്നെ ദിലീപ് എനിക്കൊരു ഡേറ്റും ഒപ്പിച്ചു തരുമായിരുന്നു. ഒരു താരം സംവിധായകനെ ചീറ്റ് ചെയ്തപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ഇവിടെ താരമേധാവിത്വമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനെതിരെയാണ് ഞാന്‍ പറയുന്നത്. അത് ആരെതിര്‍ത്താലും പറയുകയും ചെയ്യും”
ശോ!!! ദേ പൂടാഞ്ചം... സംവിധായകരുടെ കാണപ്പെട്ട ദൈവം... സംവിധായകരുടെ അപ്പോസ്തലന്‍.... അനീതിയും അക്രമവും എവിടെകണ്ടാലും എതിര്‍ക്കും എന്ത് ചെയ്യാം അത് പുള്ളിയുടെ രക്തത്തില്‍ അലിഞ്ഞ് പോയി...
ശശിക്ക് ഒരു സംശയം ഊമപ്പെണ്ണിന് ശേഷമല്ലെ വിനയന്‍ വാര്‍&ലൌ എടുത്തത്? അതില്‍ ദിലീപിനെ ഡ്യൂപ്പാണോ അഫിനയിച്ചത്? ആയിരിക്കാം പുള്ളിയും ഡ്യൂപ്പും തമ്മില്‍ പണ്ടേ ഇടപാടുണ്ടല്ലോ.. ലാലിന്റെ ഡ്യൂപ്പായ മദന്‍ലാലിനെ വെച്ചല്ലേ ആദ്യപടമായ സൂപ്പര്‍സ്റ്റാര്‍ വിനയന്‍ എടുത്തത്... പിന്നെ ബോയ്‌ഫ്രണ്ടില്‍ ലാലിന്റെയും മമ്മൂട്ടിയിടെയും ഡ്യൂപ്പും ഉണ്ട്..
പറഞ്ഞത് കേട്ടില്ലേ... "സംവിധായകന്‍ സിദ്ദിഖും നയന്‍താരയും രാവിലെ ഏഴുമണിക്ക് ബോഡിഗാര്‍ഡിന്‍റെ സെറ്റില്‍ ഹാജരാകുമ്പോള്‍ നായകനായ ദിലീപ് 11 മണിക്കു മാത്രമേ സെറ്റിലെത്തുമായിരുന്നുള്ളൂ." എന്ന് സിദ്ദിഖും നയന്‍താരയും രാവിലെ ഏഴുമണിക്ക് സെറ്റില്‍ വന്നിട്ട് ചീട്ട് കളിച്ച് ഇരിക്കുമായിരിക്കും അല്ലേ??
പിന്നെ "താന്‍ ഒരു നല്ല കലാകാരനാണെന്നും പക്ഷേ, മോഹന്‍ലാലാകാന്‍ ശ്രമിക്കരുതെന്നും ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നു"... അല്ല അറിയാവയ്യാഞ്ഞിട്ട് ചോദിക്കുകാ ലാലെന്താ മോശമാണോ??
ആദ്യം ദിലീപ് പിന്നെ മണി അത് കഴിഞ്ഞ് പൃഥ്യി.. ഇവര്‍ക്ക് എല്ലാവര്‍ക്ക് നേരെയും വിനയന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്... പിന്നെ ലാലേട്ടനെ എല്ലാത്തിന്റെ കൂട്ടത്തിലും തെറിവിളിക്കും പുള്ളിക്ക് ഇതുവരെ ഡേറ്റ് കൊടുത്തിട്ടില്ലല്ലോ... ചുമ്മാതല്ലാ ആരും ഇപ്പോ ഡേറ്റ് കൊടുക്കാത്തത് 2 പടം കഴിയുമ്പോ അവരെതന്നെ തെറിവിളിക്കുമല്ലോ...
താന്‍ ആദ്യം പോയി നല്ല രണ്ട് സിനിമ എടുക്ക് എന്നിട്ട് വല്ലതും പറ അപ്പോ നമ്മള്‍ കേള്‍ക്കാം ഇപ്പോ പോയി നല്ല പിള്ളേരുടെ അടുത്ത് 'സഹ' ആയി പണി പടിക്ക്....
ഞാന്‍ വിചാരിച്ചു ഏറ്റവും വല്യ തൊട്ടി 'ശശി' ആയിരിക്കും എന്ന് ഇപ്പോ മനസിലായി ശശിക്ക് രണ്ടാം സ്ഥാനമേകിട്ടൂ...
ദിലീപിന്‍റെ കുഴപ്പം കൊണ്ടാണ് സിദ്ദിഖ് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡ്’ പൂര്‍ത്തിയാകാന്‍ വൈകിയതെന്ന് വിനയന്‍ പറഞ്ഞു. മോഹന്‍ലാലാകാനാണ് ദിലീപ് ശ്രമിച്ചത്. സംവിധായകന്‍ സിദ്ദിഖും നയന്‍താരയും രാവിലെ ഏഴുമണിക്ക് ബോഡിഗാര്‍ഡിന്‍റെ സെറ്റില്‍ ഹാജരാകുമ്പോള്‍ നായകനായ ദിലീപ് 11 മണിക്കു മാത്രമേ സെറ്റിലെത്തുമായിരുന്നുള്ളൂ. മാക്ടയില്‍ തനിക്കെതിരെ രോഷം കൊണ്ട സിദ്ദിഖിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണിത്.
“ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന എന്‍റെ ചിത്രത്തില്‍ ആദ്യം നായകനായി ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തിനെ മാറ്റി പകരം കലവൂര്‍ രവികുമാറിനെക്കൊണ്ട് എഴുതിക്കണമെന്ന് ദിലീപ് പറഞ്ഞു. തിരക്കഥാകൃത്തിന് ഞാന്‍ വാക്കു കൊടുത്തതാണ്, വേണമെങ്കില്‍ ദിലീപിന് മാറാമെന്ന് ഞാന്‍ പറഞ്ഞു. പിന്നീടാണ് ആ വേഷം ജയസൂര്യ ചെയ്തത്. ഞാനും ദിലീപും തമ്മിലുള്ള ഫൈറ്റ് അന്ന് തുടങ്ങിയതാണ്.”
“ദിലീപിനെ നായകനാക്കി ആറു സിനിമകള്‍ ചെയ്ത സംവിധായകനാണ് ഞാന്‍. കല്യാണ സൌഗന്ധികം മുതല്‍ ദിലീപിലെ കലാകാരനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. താന്‍ ഒരു നല്ല കലാകാരനാണെന്നും പക്ഷേ, മോഹന്‍ലാലാകാന്‍ ശ്രമിക്കരുതെന്നും ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നു. പക്ഷേ മോഹന്‍ലാലാകാനാണ് ദിലീപ് ശ്രമിച്ചത്”. “ദിലീപ് ചെയ്തത് തെറ്റാണെന്ന് ഐഫക് പ്രതിനിധിയായ വിജയന്‍ പലവട്ടം പറഞ്ഞു. എന്നാല്‍ വിജയന്‍ ദിലീപിന്‍റെ വീട്ടില്‍ പോയി തിരികെ വന്നതിന് ശേഷം അഭിപ്രായം മാറ്റി. ദിലീപിനെതിരെ നടപടി വേണ്ട, തുളസീദാസിനെതിരെ മാത്രം മതി എന്ന് വിജയന്‍ പറഞ്ഞപ്പോഴാണ് ഞാനും വിജയനും തമ്മില്‍ തെറ്റിയത്. അന്ന് വിജയന്‍ പറഞ്ഞതുപോലെ ഞാന്‍ കേട്ടിരുന്നെങ്കില്‍ എല്ലാ പ്രശ്നങ്ങളും തീരുമായിരുന്നു. ഉടന്‍ തന്നെ ദിലീപ് എനിക്കൊരു ഡേറ്റും ഒപ്പിച്ചു തരുമായിരുന്നു. ഒരു താരം സംവിധായകനെ ചീറ്റ് ചെയ്തപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. ഇവിടെ താരമേധാവിത്വമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അതിനെതിരെയാണ് ഞാന്‍ പറയുന്നത്. അത് ആരെതിര്‍ത്താലും പറയുകയും ചെയ്യും”
ശോ!!! ദേ പൂടാഞ്ചം... സംവിധായകരുടെ കാണപ്പെട്ട ദൈവം... സംവിധായകരുടെ അപ്പോസ്തലന്‍.... അനീതിയും അക്രമവും എവിടെകണ്ടാലും എതിര്‍ക്കും എന്ത് ചെയ്യാം അത് പുള്ളിയുടെ രക്തത്തില്‍ അലിഞ്ഞ് പോയി...
ശശിക്ക് ഒരു സംശയം ഊമപ്പെണ്ണിന് ശേഷമല്ലെ വിനയന്‍ വാര്‍&ലൌ എടുത്തത്? അതില്‍ ദിലീപിനെ ഡ്യൂപ്പാണോ അഫിനയിച്ചത്? ആയിരിക്കാം പുള്ളിയും ഡ്യൂപ്പും തമ്മില്‍ പണ്ടേ ഇടപാടുണ്ടല്ലോ.. ലാലിന്റെ ഡ്യൂപ്പായ മദന്‍ലാലിനെ വെച്ചല്ലേ ആദ്യപടമായ സൂപ്പര്‍സ്റ്റാര്‍ വിനയന്‍ എടുത്തത്... പിന്നെ ബോയ്‌ഫ്രണ്ടില്‍ ലാലിന്റെയും മമ്മൂട്ടിയിടെയും ഡ്യൂപ്പും ഉണ്ട്..
പറഞ്ഞത് കേട്ടില്ലേ... "സംവിധായകന്‍ സിദ്ദിഖും നയന്‍താരയും രാവിലെ ഏഴുമണിക്ക് ബോഡിഗാര്‍ഡിന്‍റെ സെറ്റില്‍ ഹാജരാകുമ്പോള്‍ നായകനായ ദിലീപ് 11 മണിക്കു മാത്രമേ സെറ്റിലെത്തുമായിരുന്നുള്ളൂ." എന്ന് സിദ്ദിഖും നയന്‍താരയും രാവിലെ ഏഴുമണിക്ക് സെറ്റില്‍ വന്നിട്ട് ചീട്ട് കളിച്ച് ഇരിക്കുമായിരിക്കും അല്ലേ??
പിന്നെ "താന്‍ ഒരു നല്ല കലാകാരനാണെന്നും പക്ഷേ, മോഹന്‍ലാലാകാന്‍ ശ്രമിക്കരുതെന്നും ഞാന്‍ ദിലീപിനോട് പറഞ്ഞിരുന്നു"... അല്ല അറിയാവയ്യാഞ്ഞിട്ട് ചോദിക്കുകാ ലാലെന്താ മോശമാണോ??
ആദ്യം ദിലീപ് പിന്നെ മണി അത് കഴിഞ്ഞ് പൃഥ്യി.. ഇവര്‍ക്ക് എല്ലാവര്‍ക്ക് നേരെയും വിനയന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്... പിന്നെ ലാലേട്ടനെ എല്ലാത്തിന്റെ കൂട്ടത്തിലും തെറിവിളിക്കും പുള്ളിക്ക് ഇതുവരെ ഡേറ്റ് കൊടുത്തിട്ടില്ലല്ലോ... ചുമ്മാതല്ലാ ആരും ഇപ്പോ ഡേറ്റ് കൊടുക്കാത്തത് 2 പടം കഴിയുമ്പോ അവരെതന്നെ തെറിവിളിക്കുമല്ലോ...
താന്‍ ആദ്യം പോയി നല്ല രണ്ട് സിനിമ എടുക്ക് എന്നിട്ട് വല്ലതും പറ അപ്പോ നമ്മള്‍ കേള്‍ക്കാം ഇപ്പോ പോയി നല്ല പിള്ളേരുടെ അടുത്ത് 'സഹ' ആയി പണി പടിക്ക്....
ഞാന്‍ വിചാരിച്ചു ഏറ്റവും വല്യ തൊട്ടി 'ശശി' ആയിരിക്കും എന്ന് ഇപ്പോ മനസിലായി ശശിക്ക് രണ്ടാം സ്ഥാനമേകിട്ടൂ...
Wednesday, December 9, 2009
മങ്കമ്മ പെട്ടേ...
മങ്കമ്മയെ അറിയില്ലേ നമ്മുടെ സ്വന്തം മങ്കാമഹേഷ്... സിനിമയില്‍ കണ്ടില്ലേലും മൊവീലിലെങ്കിലും ഈ അടുത്ത കാലത്ത് പുള്ളിക്കാരിയെ കാണാത്തവര്‍ ചുരുക്കം.. ഞാന്‍ പറഞ്ഞ് വരുന്നത് നമ്മുടെ ആ നടി മലയാളത്തിലെ ഒരു പ്രശസ്ത(?) 'മ' വാരികയ്ക്ക് (പൊരുത്തം നോക്കിയേ പുള്ളിക്കാരിയും മ വാരികയും മ) നല്‍കിയ അഭ്മുഖത്തില്‍ ആ ക്ലിപ്പിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നു.... അതിനെ പറ്റിയുള്ള വാര്‍ത്ത ഇങ്ങനെ...
"തന്നെയും തന്റെ കുടുംബത്തെയും അപമാനപ്പെടുത്താനാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചത്.
അടുത്തിടെ മരണമടഞ്ഞ ഒരു സീരിയല്‍ തിരക്കഥാകൃത്താണ് ഈ വീഡിയോയ്ക്ക് പിന്നില്‍. മരിച്ചവരെക്കുറിച്ച് ദോഷം പറയാന്‍ പാടില്ല, എന്നാല്‍ പറയാതിരിയ്ക്കാനും പറ്റുന്നില്ല, അത്രയധികം ദ്രോഹമാണ് അയാള്‍ ചെയ്തത്.
ഭര്‍ത്താവ് മഹേഷിന്റെ മരണത്തിന് ശേഷം മങ്കാമഹേഷ് അഭിനയിച്ച സീരിയലിന്റെ തിരക്കഥാക്കൃത്തായിരുന്നു ഇയാള്‍. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ പെടുന്നനെ ഒറ്റപ്പെട്ടുപോയ നടിയുമായി സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിയ്ക്കാന്‍ ഈ തിരക്കഥാകൃത്ത് ശ്രമിച്ചിരുന്നത്രേ. മാന്യമായി പെരുമാറിയിരുന്നന്ന ഇയാള്‍ അധികം താമസിയാതെ കുടുംബസുഹൃത്തായി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.
സുഹൃദ്ബന്ധം ദൃഢമായപ്പോള്‍ ഇയാള്‍ മങ്കാമഹേഷിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നടി അതിന് തയ്യാറായില്ല. അയാളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത്തരം ചിന്തകളൊക്കെ വേണ്ടെന്ന് വെയ്ക്കാനുമായിരുന്നു മങ്കയുടെ മറുപടി. പിന്നീട് മങ്കാമഹേഷ് തന്നെ മുന്‍കൈയ്യെടുത്ത് അയാളെ മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ഈ സമയത്ത് മങ്കാമഹേഷിന്റെ വീട്ടുകാര്‍ മറ്റൊരു കല്യാണം ആലോചിയ്ക്കുന്നുണ്ടായിരുന്നു. അത് ഏകദേശം ഉറപ്പിച്ചെങ്കിലും മകളും മരുമകനും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മങ്കാമഹേഷ് അതില്‍ നിന്നുംപിന്‍മാറി. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ് മകള്‍ പുതിയ ബന്ധത്തെ എതിര്‍ത്തത്. ജീവിതത്തില്‍ അമ്മ ഒറ്റയ്ക്കല്ലെന്നും മകള്‍ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം വിവാഹം ആലോചിച്ചയാളോടും തിരക്കഥാകൃത്തിനോടും നടി പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥാകൃത്തിന് വിവാഹം ആലോചിച്ച കാര്യം തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് മങ്കാ മഹേഷ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ മസ്‌ക്കറ്റിലുള്ള മകളുടെ അടുത്തേക്ക് പോയ സമയത്ത് തിരക്കഥാകൃത്ത് നടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി നാട്ടില്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും അയാള്‍ കാര്യം പറഞ്ഞില്ല. ഫോണ്‍ വിളിയില്‍ പന്തികേട് തോന്നിയ നടി തമ്മില്‍ ഇനി കാണരുതെന്നും മേലില്‍ ബുദ്ധിമുട്ടിയ്ക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് കലി പൂണ്ട അയാള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ നിന്നെ സമ്മതിയ്ക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഈ സംഭവത്തിന് ശേഷം മങ്കാമഹേഷ് അറിയുന്നത് തന്റെ മോശമായ ഒരു ബെഡ്‌റൂം രംഗം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിയ്ക്കുന്ന സംഭവമാണ്. ഇതറിഞ്ഞയുടനെ നടി തിരക്കഥാക്കൃത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അയാള്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
അശ്ലീല വീഡിയോ ക്ലിപ്പിന്റെ കാര്യം മങ്ക ടിവി താരസംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാറിനോടും മറ്റൊരു സുഹൃത്തിനോടും പറഞ്ഞിരുന്നു. പിന്നീട് സുഹൃത്ത് തിരക്കഥാക്കൃത്തിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാള്‍ അത് സമ്മതിയ്ക്കാന്‍ തയാറായില്ല.
പിന്നീട് തിരക്കഥാക്കൃത്തിന്റെ ഒരു സുഹൃത്ത് തന്നെയാണ് അശ്ലീല വീഡിയോയുടെ പിന്നിലുള്ള രഹസ്യം മങ്കാമഹേഷിനോട് വെളിപ്പെടുത്തിയത്. മങ്കയുടെ കുറെ ഫോട്ടോ സ്റ്റില്‍സ് ഉപയോഗിച്ച് മോര്‍ഫിങിലൂടെ നിര്‍മ്മിച്ച വ്യാജവീഡിയോ ഏതോ വെബ്‌സൈറ്റിന് അയാള്‍ വില്‍ക്കുകയായിരുന്നുവത്രേ.
ഏതോ നീലചലച്ചിത്രവുമായി കൂട്ടിക്കലര്‍ത്തിയാണ് അയാള്‍ അതുണ്ടാക്കിയത്. സുഹൃത്തായിരുന്ന ആ മനുഷ്യന്‍ അങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല, അയാളുമായി തനിയ്ക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വീഡിയോ പ്രചരിയ്ക്കുന്ന കാര്യം നാട്ടില്‍ പരന്നപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയതെന്നും മങ്കാ മഹേഷ് പറഞ്ഞു."
അയ്യോ പാവം... പച്ചവെള്ളം ചവച്ചേ കുടിക്കൂ... 4 പോട്ടം വെച്ച് മോര്‍ഫ് ചെയ്യാമത്രേ.... ഹാ!! ആര് എവിടെയൊക്കെ തുണിപൊക്കിയാലും പഴിചാരാന്‍ മോര്‍ഫിങ്ങ് ഉണ്ടല്ലോ... അല്ല അറിയാവയ്യാഞ്ഞിട്ട് ചോദിക്കുവാ മോര്‍ഫിങ്ങ് എന്ന് പറഞ്ഞാ 4 പോട്ടം വെച്ച് ഏത് മൈ.. അല്ല കൊഞ്ഞാണന്‍ സീരിയല്‍ തിരക്കഥാക്കൃത്തിനും ചെയ്യാന്‍ പറ്റുന്ന കാര്യമാണോ? ഫോട്ടോ മോര്‍ഫ് ചെയ്തു എന്ന് പറഞ്ഞാല്‍ ഓകെ വിശ്വസിക്കാം ഇത് വീഡിയോവില്‍... അങ്ങനെയാണേല്‍ ശശീടെ കൊറച്ച് ഫോട്ടോസ് തരാം... ഏതേലും നടീടെ കൂടെ ആരേലും ഒന്ന് മോര്‍ഫ് ചെയ്ത് തരൂ പ്ലീസ് ഞാന്‍ ഒന്ന് ഫേയ്മസ് ആയിക്കോട്ടെ....
ഈ പറയുന്ന കഥയിലെ അവസാനഭാഗം ഇങ്ങനെ മാറ്റിയാല് ശരിയാകും. മങ്ക കാലുമാറിയപ്പോള് തിരക്കഥാകൃത്ത് കയ്യിലുള്ള് പഴയ ബിറ്റ് ഇറക്കി. ഇതല്ലേ സത്യം... ആണോ??
"തന്നെയും തന്റെ കുടുംബത്തെയും അപമാനപ്പെടുത്താനാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചത്.
അടുത്തിടെ മരണമടഞ്ഞ ഒരു സീരിയല്‍ തിരക്കഥാകൃത്താണ് ഈ വീഡിയോയ്ക്ക് പിന്നില്‍. മരിച്ചവരെക്കുറിച്ച് ദോഷം പറയാന്‍ പാടില്ല, എന്നാല്‍ പറയാതിരിയ്ക്കാനും പറ്റുന്നില്ല, അത്രയധികം ദ്രോഹമാണ് അയാള്‍ ചെയ്തത്.
ഭര്‍ത്താവ് മഹേഷിന്റെ മരണത്തിന് ശേഷം മങ്കാമഹേഷ് അഭിനയിച്ച സീരിയലിന്റെ തിരക്കഥാക്കൃത്തായിരുന്നു ഇയാള്‍. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതത്തില്‍ പെടുന്നനെ ഒറ്റപ്പെട്ടുപോയ നടിയുമായി സൗഹൃദം നടിച്ച് അടുപ്പം സ്ഥാപിയ്ക്കാന്‍ ഈ തിരക്കഥാകൃത്ത് ശ്രമിച്ചിരുന്നത്രേ. മാന്യമായി പെരുമാറിയിരുന്നന്ന ഇയാള്‍ അധികം താമസിയാതെ കുടുംബസുഹൃത്തായി. രണ്ട് പേരുടെ കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമായിരുന്നു പുലര്‍ത്തിയിരുന്നത്.
സുഹൃദ്ബന്ധം ദൃഢമായപ്പോള്‍ ഇയാള്‍ മങ്കാമഹേഷിനോട് വിവാഹഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നടി അതിന് തയ്യാറായില്ല. അയാളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂവെന്നും അത്തരം ചിന്തകളൊക്കെ വേണ്ടെന്ന് വെയ്ക്കാനുമായിരുന്നു മങ്കയുടെ മറുപടി. പിന്നീട് മങ്കാമഹേഷ് തന്നെ മുന്‍കൈയ്യെടുത്ത് അയാളെ മറ്റൊരു വിവാഹം കഴിപ്പിക്കുകയും ചെയ്തു.
ഈ സമയത്ത് മങ്കാമഹേഷിന്റെ വീട്ടുകാര്‍ മറ്റൊരു കല്യാണം ആലോചിയ്ക്കുന്നുണ്ടായിരുന്നു. അത് ഏകദേശം ഉറപ്പിച്ചെങ്കിലും മകളും മരുമകനും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മങ്കാമഹേഷ് അതില്‍ നിന്നുംപിന്‍മാറി. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ അമ്മയുടെ സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ് മകള്‍ പുതിയ ബന്ധത്തെ എതിര്‍ത്തത്. ജീവിതത്തില്‍ അമ്മ ഒറ്റയ്ക്കല്ലെന്നും മകള്‍ അമ്മയോട് പറഞ്ഞിരുന്നു. ഇക്കാര്യം വിവാഹം ആലോചിച്ചയാളോടും തിരക്കഥാകൃത്തിനോടും നടി പറഞ്ഞിരുന്നു. എന്നാല്‍ തിരക്കഥാകൃത്തിന് വിവാഹം ആലോചിച്ച കാര്യം തന്നെ ഇഷ്ടപ്പെട്ടില്ലെന്ന് മങ്കാ മഹേഷ് പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റില്‍ മസ്‌ക്കറ്റിലുള്ള മകളുടെ അടുത്തേക്ക് പോയ സമയത്ത് തിരക്കഥാകൃത്ത് നടിയെ ഫോണില്‍ വിളിച്ച് അത്യാവശ്യമായി നാട്ടില്‍ തിരികെ എത്തണമെന്ന് ആവശ്യപ്പെട്ടു. എന്താണ് കാരണമെന്ന് ചോദിച്ചെങ്കിലും അയാള്‍ കാര്യം പറഞ്ഞില്ല. ഫോണ്‍ വിളിയില്‍ പന്തികേട് തോന്നിയ നടി തമ്മില്‍ ഇനി കാണരുതെന്നും മേലില്‍ ബുദ്ധിമുട്ടിയ്ക്കരുതെന്നും പറഞ്ഞു. ഇത് കേട്ട് കലി പൂണ്ട അയാള്‍ നല്ലൊരു കുടുംബ ജീവിതം നയിക്കാന്‍ നിന്നെ സമ്മതിയ്ക്കില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
ഈ സംഭവത്തിന് ശേഷം മങ്കാമഹേഷ് അറിയുന്നത് തന്റെ മോശമായ ഒരു ബെഡ്‌റൂം രംഗം ഇന്റര്‍നെറ്റിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും പ്രചരിയ്ക്കുന്ന സംഭവമാണ്. ഇതറിഞ്ഞയുടനെ നടി തിരക്കഥാക്കൃത്തിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും അയാള്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്.
അശ്ലീല വീഡിയോ ക്ലിപ്പിന്റെ കാര്യം മങ്ക ടിവി താരസംഘടനയായ ആത്മയുടെ പ്രസിഡന്റായ ഗണേഷ് കുമാറിനോടും മറ്റൊരു സുഹൃത്തിനോടും പറഞ്ഞിരുന്നു. പിന്നീട് സുഹൃത്ത് തിരക്കഥാക്കൃത്തിനെ വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും അയാള്‍ അത് സമ്മതിയ്ക്കാന്‍ തയാറായില്ല.
പിന്നീട് തിരക്കഥാക്കൃത്തിന്റെ ഒരു സുഹൃത്ത് തന്നെയാണ് അശ്ലീല വീഡിയോയുടെ പിന്നിലുള്ള രഹസ്യം മങ്കാമഹേഷിനോട് വെളിപ്പെടുത്തിയത്. മങ്കയുടെ കുറെ ഫോട്ടോ സ്റ്റില്‍സ് ഉപയോഗിച്ച് മോര്‍ഫിങിലൂടെ നിര്‍മ്മിച്ച വ്യാജവീഡിയോ ഏതോ വെബ്‌സൈറ്റിന് അയാള്‍ വില്‍ക്കുകയായിരുന്നുവത്രേ.
ഏതോ നീലചലച്ചിത്രവുമായി കൂട്ടിക്കലര്‍ത്തിയാണ് അയാള്‍ അതുണ്ടാക്കിയത്. സുഹൃത്തായിരുന്ന ആ മനുഷ്യന്‍ അങ്ങനെയൊക്കെ ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ല, അയാളുമായി തനിയ്ക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വീഡിയോ പ്രചരിയ്ക്കുന്ന കാര്യം നാട്ടില്‍ പരന്നപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് ആദ്യം തോന്നിയതെന്നും മങ്കാ മഹേഷ് പറഞ്ഞു."
അയ്യോ പാവം... പച്ചവെള്ളം ചവച്ചേ കുടിക്കൂ... 4 പോട്ടം വെച്ച് മോര്‍ഫ് ചെയ്യാമത്രേ.... ഹാ!! ആര് എവിടെയൊക്കെ തുണിപൊക്കിയാലും പഴിചാരാന്‍ മോര്‍ഫിങ്ങ് ഉണ്ടല്ലോ... അല്ല അറിയാവയ്യാഞ്ഞിട്ട് ചോദിക്കുവാ മോര്‍ഫിങ്ങ് എന്ന് പറഞ്ഞാ 4 പോട്ടം വെച്ച് ഏത് മൈ.. അല്ല കൊഞ്ഞാണന്‍ സീരിയല്‍ തിരക്കഥാക്കൃത്തിനും ചെയ്യാന്‍ പറ്റുന്ന കാര്യമാണോ? ഫോട്ടോ മോര്‍ഫ് ചെയ്തു എന്ന് പറഞ്ഞാല്‍ ഓകെ വിശ്വസിക്കാം ഇത് വീഡിയോവില്‍... അങ്ങനെയാണേല്‍ ശശീടെ കൊറച്ച് ഫോട്ടോസ് തരാം... ഏതേലും നടീടെ കൂടെ ആരേലും ഒന്ന് മോര്‍ഫ് ചെയ്ത് തരൂ പ്ലീസ് ഞാന്‍ ഒന്ന് ഫേയ്മസ് ആയിക്കോട്ടെ....
ഈ പറയുന്ന കഥയിലെ അവസാനഭാഗം ഇങ്ങനെ മാറ്റിയാല് ശരിയാകും. മങ്ക കാലുമാറിയപ്പോള് തിരക്കഥാകൃത്ത് കയ്യിലുള്ള് പഴയ ബിറ്റ് ഇറക്കി. ഇതല്ലേ സത്യം... ആണോ??
Subscribe to:
Posts (Atom)